കൊച്ചി: പൊളിക്കാൻ സുപ്രീംകോടതി നിർദേശിച്ച ഫ്ലാറ്റുകളിൽനിന്ന് കുടിയൊഴിപ്പിക്കാനുള്ള നടപടിക്കെതിരെ ഉടമക ൾ സുപ്രീംകോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഹൈകോടതി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനാണ് താമ സക്കാരെ ഒഴിപ്പിക്കാൻ മരട് നഗരസഭ നൽകിയ നോട്ടീസെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ഷാജി പി. ചാലിയുടെ നിരീക്ഷ ണം. വിധി നടപ്പാക്കുന്നതിെൻറ സമയം നീട്ടാൻ സുപ്രീംകോടതിയിൽ ആവശ്യപ്പെടാം. ഫ്ലാറ്റുകൾ ഒഴിപ്പിക്കാൻ മരട് നഗരസഭ നൽകിയ നോട്ടീസ് ചോദ്യംചെയ്ത് നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
പൊളിക്കാൻ നിർദേശിച്ച ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റിലെ താമസക്കാരനായ റിട്ട. കേണൽ കെ.കെ. നായർ, ഗോൾഡൻ കായലോരം ഫ്ലാറ്റിലെ താമസക്കാരനായ എം.കെ. പോൾ എന്നിവരാണ് മരട് നഗരസഭയുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്. ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിെൻറ ഭാഗമായുള്ള അനന്തര നടപടിയാണ് നഗരസഭയുടേതെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. എന്നാൽ, നഗരസഭ സ്വീകരിച്ച നടപടിയിലെ അപാകതകൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തിട്ടുള്ളതെന്ന് ഹരജിക്കാരൻ വാദിച്ചു. ഹരജി രജിസ്ട്രി സ്വീകരിച്ചതായി കാണുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിയിലെ ആവശ്യങ്ങൾക്ക് പരിഹാരം തേടി സുപ്രീംകോടതിയെതന്നെ സമീപിക്കുന്നതാണ് ഉചിതമെന്നും വ്യക്തമാക്കി.
എന്നാൽ, ഹരജി സ്വീകരിച്ച് ഫയൽ നമ്പർ ഇടുന്നതുമായി ബന്ധപ്പെട്ട് രജിസ്ട്രി ഉന്നയിക്കുന്ന തടസ്സവാദങ്ങൾക്ക് മറുപടിയുണ്ടെങ്കിൽ അത് സമർപ്പിക്കാൻ ഹരജിക്കാർക്ക് കോടതി അവസരം നൽകി. ബന്ധപ്പെട്ട സുപ്രീംകോടതി വിധികൾ ഹാജരാക്കാനും നിർദേശിച്ചു. തുടർന്ന് ഹരജികൾ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി.അഞ്ച് ദിവസത്തിനകം ഫ്ലാറ്റ് ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി പതിച്ച നോട്ടീസാണ് ഹരജികളിൽ ചോദ്യംചെയ്തിരിക്കുന്നത്. ഒക്ടോബറിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാവുകയാണ് താനെന്നും ഇൗ സാഹചര്യത്തിൽ തെരുവിലേക്ക് വലിച്ചെറിയരുതെന്നുമുള്ള ആവശ്യം കെ.കെ. നായർ ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.