കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കേസെടുത്തതിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈകോടതിയിൽ. ക്രിമിനൽ കേസെടുക്കാൻ മതിയായ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആലഞ്ചേരി കോടതിയെ സമീപിച്ചത്.
ഭൂമി ഇടപാടിൽ ക്രിമിനൽ കേസെടുക്കണമെന്ന ഹരജികൾ കീഴ്കോടതികൾ തള്ളിയതാണ്. പരാതി സിവിൽ സ്വഭാവം ഉള്ളതാണെന്നും സുപ്രീംകോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സിംഗ്ൾ ബെഞ്ച് ഉത്തരവ്. ക്രിമിനൽ കേസെടുക്കണമെന്ന ഹൈകോടതി സിംഗ്ൾ ബെഞ്ച് ഉത്തരവ് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും കോടതിയലക്ഷ്യം ഭയന്നാണ് പൊലീസ് പോലും എഫ്.ഐ.ആർ. റജിസ്റ്റർ ചെയ്തതെന്നും ആലഞ്ചേരിയിുടെ ഹരജിയിൽ പറയുന്നു.
ഹരജിയിൽ ഹൈക്കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹരജിയിൽ വാദം കേട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.