തിരുവനന്തപുരം: കീഴടങ്ങുന്ന മാവോവാദികൾക്ക് തൊഴിലും സംരംഭക അവസരങ്ങളും നൽകി തീ വ്രവാദത്തിലേക്ക് തിരിച്ചുപോകില്ലെന്ന് ഉറപ്പാക്കാൻ പദ്ധതിയുമായി സർക്കാർ. സംസ്ഥാ ന പൊലീസ് മേധാവി സമർപ്പിച്ച പുനരധിവാസപദ്ധതിക്ക് അനുമതി നൽകി സർക്കാർ ഉത്തരവായ ി. മാവോവാദികളുടെ അക്രമത്തിന് തടയിടുകയും തീവ്ര ആശയങ്ങളിൽ വഴിതെറ്റിയ യുവാക്കളെ അതിൽനിന്ന് പിന്തിരിപ്പിക്കുകയുമാണ് ലക്ഷ്യം.
കീഴടങ്ങുന്നവർ മൂന്നു മുതൽ അഞ്ചുവർഷംവരെ നിരീക്ഷണത്തിലായിരിക്കും. കീഴടങ്ങുന്നവരുടെ സംഘടനയിലെ പദവിയും കുറ്റകൃത്യങ്ങളിലെ പങ്കാളിത്തവും പരിഗണിച്ച് കാറ്റഗറി-ഒന്ന്, രണ്ട്-എ, രണ്ട്-ബി എന്നിങ്ങനെ തരംതിരിക്കും. സഹായത്തിന് അർഹരാകണമെങ്കിൽ അവർ പ്രവർത്തിക്കുന്ന സംഘടനയിലെ പ്രവർത്തകരുടെയും വിശദാംശങ്ങൾ, ആയുധ- ധനസ്രോതസ്സുകൾ, സന്ദേശവാഹകർ തുടങ്ങിയ വിവരങ്ങളും വെളിപ്പെടുത്തണം. താൻ ഉൾപ്പെട്ട മുഴുവൻ കുറ്റകൃത്യങ്ങളുടെയും വിശദാംശങ്ങൾ, ആസൂത്രകരുടെയും പങ്കാളികളുെടയും വിവരങ്ങൾ, അപഹരിച്ച വെടിക്കോപ്പുകളുടെയും മറ്റും വിശദാംശങ്ങൾ എന്നിവയും വിശദമാക്കണം. സ്വേമധയായുള്ള കീഴടങ്ങൽ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പൊതുപ്രഖ്യാപനവും നടത്തണം. കീഴടങ്ങലും പുനരധിവാസവും നിരീക്ഷിക്കാൻ ജില്ലതല ഒൗദ്യോഗിക സംവിധാനം പ്രവർത്തിക്കും.
ഒന്നാം ഗണത്തിൽപെടുന്നവർക്ക് കീഴടങ്ങിയശേഷം അഞ്ചുലക്ഷം നൽകും. അതിൽ രണ്ടര ലക്ഷം അടിയന്തരാവശ്യങ്ങൾക്കാവും. ശേഷിക്കുന്ന തുക കീഴടങ്ങുന്നയാളുടെയും ജില്ല നോഡൽ ഓഫിസറുടെയും പേരിൽ സ്ഥിരനിക്ഷേപമാക്കും. ഈ തുകയിൽ 1,25,000 രൂപ ഒരു വർഷത്തിനുശേഷവും ബാക്കി തുക മൂന്ന് വർഷത്തിനുശേഷവും കീഴടങ്ങിയ ആളുടെ പെരുമാറ്റത്തിന് വിധേയമായി കൈപ്പറ്റാം. രണ്ടും മൂന്നും കാറ്റഗറികളിൽപെടുന്നവർക്ക് ഇതേ മാനദണ്ഡപ്രകാരം മൂന്നു ലക്ഷം രൂപ വീതമാണ് നൽകുക.
അടിയറെവക്കുന്ന ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവക്ക് ശേഷിയനുസരിച്ച് ഒന്നിന് 35,000 രൂപ വരെ നൽകും. സർക്കാറിെൻറ ഭവന നയമനുസരിച്ച് വീട്, ആവശ്യമെങ്കിൽ പഠനം തുടരുന്നതിന് 15,000 രൂപ, ജീവിച്ചിരിക്കുന്ന പങ്കാളിയില്ലെങ്കിൽ വിവാഹസഹായമായി 25,000 രൂപ, അഭിരുചിക്കനുസൃതമായ തൊഴിൽ പഠിക്കുന്നതിന് പരിശീലനം എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. അതേസമയം കീഴടങ്ങിയവർക്കെതിരെ ഹീനമായ കുറ്റകൃത്യങ്ങളുണ്ടെങ്കിൽ അത്തരം കേസുകൾ തുടരും. നിസ്സാര കേസുകൾ പിൻവലിക്കുന്നത് സർക്കാർ പരിഗണിക്കും. കേസുകൾ തീർപ്പാക്കാൻ അതിവേഗ കോടതികൾ രൂപവത്കരിക്കും. കേസുകൾ പിൻവലിക്കണമോയെന്ന് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി/ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതിയാണ് ശിപാർശ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.