അലെൻറയും താഹയുടെയും കസ്‌റ്റഡി മൂന്നുദിവസം നീട്ടി

കോഴിക്കോട്: മാവോവാദി കേസിൽ യു.എ.പി.എ ചുമത്തി പന്തീരാങ്കാവിൽ അറസ്റ്റ്ചെയ്ത വിദ്യാ ർഥികളായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മൂന്നുദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വി ട്ടു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. റിമാൻ ഡ് കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. അത്‌ 30 വരെ നീട്ടിയിട്ടുണ്ട്.

അപേക്ഷ നൽകി‍യ ബുധനാഴ്ച തന്നെ കോടതി അലനെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പനി ബാധിച്ച് ചികിത്സയിലായിരുന്ന താഹയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷമാണ് കസ്റ്റഡിയിൽ വിട്ടത്. നവംബർ 15 രാവിലെ 11 വരെയാണ് ഇരുവരെയും ആദ്യം കസ്റ്റഡിയിൽ വിട്ടിരുന്നത്. ഫലത്തിൽ ഒരുദിവസം മാത്രമാണ്‌ ഇരുവരെയും ചോദ്യംചെയ്യാൻ കഴിഞ്ഞതെന്ന്‌ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വീണ്ടും കസ്‌റ്റഡിയിൽ വിട്ടുനൽകേണ്ട ആവശ്യമില്ലെന്ന്‌ അലനും താഹക്കും വേണ്ടി ഹാജരായ അഡ്വ. എം.കെ. ദിനേശനും എൻ. ഷംസുദ്ദീനും വാദിച്ചു.

നവംബർ ഒന്നിനാണ്‌ പൊലീസ്‌ അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റ്ചെയ്‌തത്‌. അതിനിടെ, പാര്‍ട്ടിയില്‍നിന്ന് സസ്‌പെൻഡ് ചെയ്തതായി അറിയിച്ചിട്ടുണ്ടെന്ന് താഹ പറഞ്ഞു. പാര്‍ട്ടിയില്‍ ഇപ്പോഴും പൂര്‍ണ പ്രതീക്ഷയുണ്ട്. ആദ്യദിവസം പൊലീസ് മർദിച്ചുവെന്നും കോടതിയിെലത്തിച്ചപ്പോൾ താഹ പറഞ്ഞു.
Tags:    
News Summary - maoist link case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.