ലീഗ് ഉറങ്ങുന്ന സിംഹമാണ്, അതിനെ വെറുതെ ചൊറിഞ്ഞ് ഉണർത്തേണ്ട -മഞ്ഞളാംകുഴി അലി

തിരുവനന്തപുരം: ലീഗിനെ തകർക്കാൻ ശ്രമിക്കുന്നത് െഎസ് കട്ടക്ക് പെയിൻറടിക്കുന്നത് േപാലെയാണെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ. ലീഗിനെ തകർക്കാനും ഇല്ലാതാക്കാനും ഒരുപാടുപേർ ശ്രമിച്ചിട്ടുണ്ട്. എത്രത്തോളം ലീഗിനെ എതിർക്കുന്നോ അതിെൻറ ഇരട്ടിയിൽ തിരിച്ചുവരും. അതിന് കഴിവുള്ള നേതാക്കളുണ്ടെന്നും മഞ്ഞളാംകുഴി അലി നിയമസഭയിൽ ഉപധനാഭ്യർഥനകളെ എതിര്‍ത്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

ലീഗിനോളം ആത്മാർഥതയുള്ള അണികളുള്ള പാർട്ടി അല്ലാഹുവിെൻറ ദുനിയാവിൽ വേറെയില്ല. സി.എച്ച്. മുഹമ്മദ് കോയ പറഞ്ഞതുപോലെ ലീഗ് ഉറങ്ങുന്ന സിംഹമാണ്. അതിനെ വെറുതെ ചൊറിഞ്ഞ് ഉണർത്തേണ്ട -മഞ്ഞളാംകുഴി അലി പറഞ്ഞു.

അതേസമയം, 2031ലെ നിയമസഭ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിൽ മുസ്ലിംലീഗിെൻറ അക്കൗണ്ട് സി.പി.എം പൂട്ടിക്കുമെന്ന് ഉപധനാഭ്യർഥന ചർച്ചക്കിടെ എ.എൻ. ഷംസീർ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പോടുകൂടി ലീഗ് മൂന്ന് ജില്ലകളിലേക്ക് ഒതുങ്ങി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്, കാസർകോട് ജില്ലകളിലെ അക്കൗണ്ട് പൂട്ടിക്കും. തൊട്ടടുത്ത തെരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ അക്കൗണ്ടും പൂട്ടിക്കും. ഇന്ദിര ഗാന്ധിയുടെ മിറർ ഇമേജാണ് നരേന്ദ്ര മോദി. താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിര ഗാന്ധിയെന്നും ഷംസീർ പറഞ്ഞു. 

Tags:    
News Summary - manjalamkuzhi ali assembly speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.