കോട്ടയം: വധശ്രമക്കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കോട്ടയം മണിമല സബ് ഇൻസ്പെക്ടർക്ക് വെേട്ടറ്റു. വധശ്രമ കേസിലെ പ്രതി അജിന്‍റെ പിതാവ് പ്രസാദാണ് എസ്.ഐ വിദ്യാധരന്‍റെ മുഖത്ത് വെട്ടിയത്.
ശനിയാഴ്ച രാവിലെ മണിമല വെള്ളവൂർ ചുവട്ടടി പാറിയിലാണ് സംഭവം. ഒരു മാസം മുമ്പ് നടന്ന വധശ്രമക്കേസിലെ പ്രതിയെ പിടികൂടാൻ എസ്.ഐ വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടിെലത്തിയിരുന്നു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പിന്നീട് പ്രതിയുടെ പിതാവ് പ്രസാദ് വീട്ടിന് പുറത്തേക്ക് വരികയും കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് എസ്.ഐയെ വെട്ടുകയുമായിരുന്നു.
വെേട്ടറ്റ വിദ്യാധരന്‍റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ മറ്റു പൊലീസുകാർ ചേർന്ന് പരിക്കേറ്റ എസ്.ഐയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കൂടുതൽ പരിശോധനക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റും. പരിക്കേറ്റ എസ്.ഐ അപകടനില തരണം ചെയ്തതായാണ് വിവരം.
അജിനെയും പ്രസാദിനെയും പൊലീസ് പിടികൂടി മണിമല സ്റ്റേഷനിലെത്തിച്ചു. പ്രസാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.