രാജ്യം ഭരിക്കുന്നത് ഹിംസയിൽ വിശ്വസിക്കുന്നയാൾ; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

വയനാട്: രാജ്യത്ത് സ്ത്രീകൾക്കെതിരെ ക്രൂരമായ അതിക്രമങ്ങൾ നടക്കുന്നതിനെ അപലപിച്ചും മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചും കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. രാജ്യം ഭരിക്കുന്നത് ഹിംസയിൽ വിശ്വസിക്കുന്ന വ്യക്തിയായതിനാലാണ് സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതെന്നും ജനങ്ങൾ നിയമം കൈയ്യിലെടുക്കുന്നതെന്നും രാഹുൽ തുറന്നടിച്ചു.

‘ഇന്ത്യ  ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്നാണ് ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. എന്തുകൊണ്ടാണ് ഇന്ത്യക്ക് സ്വന്തം സഹോദരിമാരെയും പെൺമക്കളെയും സംരക്ഷിക്കാൻ കഴിയാത്തത് എന്ന് വിദേശ രാജ്യങ്ങൾ ഒന്നടങ്കം ചോദിക്കുന്നു. ഉത്തർപ്രദേശിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ബി.ജെ.പി എം.എൽ.എയാണ് പ്രതി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതെകുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുൽ വിമർശിച്ചു.

നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന സുസ്ഥാപിത ഘടനക്ക് മാറ്റം വന്നതിനും ജനങ്ങളും സ്ഥാപനങ്ങളും നിയമം കൈയ്യിലെടുക്കുന്നതിനും വ്യക്തമായ കാരണമുണ്ട്. അക്രമത്തിൽ വിശ്വസിക്കുകയും അവിവേകത്തോടെ അധികാരം കൈയാളുകളും ചെയ്യുന്ന വ്യക്തി ഇന്ത്യ ഭരിക്കുന്നുവെന്നതാണ് ഇതിനെല്ലാം കാരണം’- രാഹുൽ പറഞ്ഞു. ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ പ്രതികൾ ചുട്ടുകൊന്ന സംഭവും ൈഹദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി തീകൊളുത്തിയ പ്രതികളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവവും ചൂണ്ടിക്കാട്ടിയാണ് രാഹുലിെൻറ വിമർശനം.

Tags:    
News Summary - "Man Running This Country Believes In Violence": Rahul Gandhi - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.