കായംകുളത്ത് യുവാവിനെ അക്രമിസംഘം കാറിടിച്ച് കൊന്നു

കായംകുളം: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് കായംകുളത്ത് യുവാവിനെ ഒരു സംഘമാളുകൾ കാറിടിച്ച് കൊന്നു. കരീലക്കു ളങ്ങര കരുവറ്റംകുഴി പുത്തൻപുരക്കൽ ഷമീർഖാൻ(25) എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഹൈവേ പാലസ് ബാറിന് സമീപത്താണ് സംഭവമുണ്ടായത്.

മദ്യപിക്കാനായി ഷമീർ ഖാനും സംഘവുമെത്തിയപ്പോേഴക്ക് ബാറിൻെറ പ്രവർത്തന സമയം കഴിഞ്ഞിരുന്നു. അതിനാൽ ബാർ ജീവനക്കാർ ഗേറ്റ് അടച്ചു. എന്നാൽ തങ്ങളെ കൂടി മദ്യപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘം തർക്കത്തിലേർപ്പെട്ടു. ഈ സമയം ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഒരു സംഘം തർക്കത്തിൽ ഇടപെടുകയും രംഗം വഷളാവുകയുമായിരുന്നു.

ഇരു സംഘങ്ങളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. ഇതിനിടെ മദ്യപ സംഘത്തിലുള്ള ഒരാൾ ബിയർ കുപ്പി കൊണ്ട് ഷമീർഖാനെ തലക്കടിച്ചു വീഴ്ത്തി. തുടർന്ന് ഷമീർ ഖാൻ, സംഘവുമായി വീണ്ടും സംഘർഷത്തിലായി. ബാറിന് മുന്നിലുണ്ടായ അടിപിടിക്ക് ശേഷം ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷമീർഖാനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തുകയും തുടർന്ന് തലയിലൂടെ കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം ഉൗർജ്ജിതമാക്കിയ പൊലീസ് പ്രതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാർ കിളിമാനൂരിൽ വെച്ച് കസ്റ്റഡിയിലെടുത്തു. അടൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ വാടകക്കെടുത്താണ് അക്രമി സംഘം ബാറിലെത്തിയത്. കായംകുളം മാർക്കറ്റിലുള്ള മൂന്നംഗസംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ഗൾഫിൽ നിന്നെത്തിയ ഷമീർഖാൻെറ വിവാഹം അടുത്ത മാസം നടത്താൻ ചൊവ്വാഴ്ച ധാരണയായിരുന്നു. കൂട്ടുമാരുമൊത്ത് ഇതിൻെറ ആഘോഷം കരീലക്കുളങ്ങരയിൽ നടത്തിയ ശേഷമാണ് വീണ്ടും ബാറിലേക്ക് എത്തിയതെന്നാണ് അറിയുന്നത്. ആലപ്പുഴയിൽ നിന്ന് ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

Tags:    
News Summary - man murdered by hitting car in kayamkulam -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.