തൃശൂർ: കൊടുങ്ങലൂരിൽ ഗൃഹനാഥൻ വീടിന് പിറകിൽ സ്വയം കുഴിയെടുത്ത് ചിതയൊരുക്കി തീകൊളുത്തി മരിച്ചു. എസ്.എൽ പുരം പീവെമ്പല്ലൂർ തെക്കോട്ട് ബാലൻ എന്ന ബാലജി(57) ആണ് മരിച്ചത്. പീവെമ്പല്ലൂരിൽ മെഡിക്കൽ ഷോപ്പ് നടത്തി വരികയായിരുന്നു.
ബാലനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ മതിലകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വീടിന് പുറകിൽ നിന്ന് പുക ഉയരുന്നത് കണ്ടെന്ന വീട്ടുകാരുടെ സംശയത്തെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് കുഴിയിൽ പൂർണമായും കത്തിയനിലയിൽ മൃതദേഹം കണ്ടെത്തിയത്.
ശവസംസ്കാരത്തിന് ഒരുക്കുന്നതുപോലെ ചതുരാകൃതിയിൽ കുഴിയെടുത്ത് നാലു ഭാഗവും കർപ്പൂരവും മറ്റ് പൂജാദ്രവ്യങ്ങളും വെച്ചിരുന്നു.
മൃതദേഹം പൂർണമായും കത്തിയതിനാൽ സ്ഥലത്ത് മൊബൈൽ മോർച്ചറി എത്തി പോസ്റ്റ് മോർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ബാലന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.