കൊട്ടാരക്കര: പണം ചോദിച്ചതിന് ഹോട്ടലുടമയെ മർദ്ദിക്കുകയും പാകം ചെയ്തു കൊണ്ടിരുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിടുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. കാരു വേലിൽ കെ.എസ് നിവാസിൽ അനന്ദു (32) വിനെയാണ് എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തത്.
പരുത്തൻ പാറ ജങ്ഷനിലെ രാധാമണിയുടെ അക്ഷര ഹോട്ടലിലായിരുന്നു യുവാവിന്റെ അക്രമം. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ അനന്ദു പൊറോട്ടയും ബീഫ് കറിയും പാഴ്സൽ കടമായി ആവശ്യപ്പെട്ടു. കച്ചവടം തുടങ്ങിയതെ ഉള്ളൂവെന്നും കുറച്ച് നേരം കാത്തിരിക്കാനും കടയുടമ പറഞ്ഞു. ഒപ്പം മുമ്പ് ആഹാരം കഴിച്ചതിന്റെ തരാനുള്ള പണത്തെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു.
ഇതോടെ പ്രകോപിതനായ പ്രതി പാകം ചെയ്തു കൊണ്ടിരുന്ന പൊറോട്ടയിലും ബീഫിലും മണ്ണ് വാരിയിടുകയായിരുന്നു. ഹോട്ടൽ നടത്തുന്ന രാധയുടെ കവിളിൽ കുത്തുകയും ചെയ്തു. നിരവധി ക്രിമിലെ പ്രതിയാണ് അനന്ദുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.