തിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് ദീര്‍ഘകാല- ഹ്രസ്വകാല പദ്ധതികള്‍ക്കുള്ള നിർദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അന്തര്‍ദേശീയ-ദേശീയ വിദഗ്ധരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സമിതി രൂപവത്കരിച്ചു. ഡോ. അലക്സാൻഡ്ര സിമ്മര്മാന് (കണ്‍സര്‍വേഷന്‍ സയന്റിസ്റ്റ്, IUCN), ഡോ. ബെന്നോ ബോയര്‍ (നാച്ചുറല്‍ സയന്‍സ് സ്പെഷലിസ്റ്റ്, യുനെസ്കോ, ഇന്ത്യ) എന്നിവരുള്‍പ്പെടെ 11 അംഗങ്ങളാണ് സമിതിയിലുള്ളത്. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്) ചെയര്‍മാനായും അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (ഫിനാന്‍സ്, ബജറ്റ് ആൻഡ് ഓഡിറ്റ്) കണ്‍വീനറുമായാണ് സമിതി.
സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ഫെബ്രുവരി 12, 15 തീയതികളില്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമാണ് വിദഗ്ധ സമിതി രൂപവത്കരിച്ചത്. ഡോ. ഷിജു സെബാസ്റ്റ്യന്‍ (അസോസിയേറ്റ് പ്രഫസര്‍, ക്രൈസ്റ്റ് യൂനിവേഴ്സിറ്റി), ഡി. ഭൂമിനാഥന്‍ (WWF, ഇന്ത്യ), ഡോ. തര്‍ഷ് തെക്കേക്കര (റിസര്‍ചര്‍, കണ്‍സര്‍വേഷനിസ്റ്റ്), ഒ.പി. കലേര്‍ (അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (റിട്ട.), ഡോ. രാമന് സുകുമാര്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഇക്കോളജിക്കല്‍ സ്റ്റഡീസ് പ്രഫസറും നാഷനല്‍ സയന്‍സ് ചെയര്‍) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.