കാസർകോട്: വിദഗ്ധ ചികിത്സക്ക് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയയാളെ അതിർത്തി അടച്ചതിനാൽ പൊലീസുകാർ തിരിച്ചയച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇദ്ദേഹം മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ ജി.വി.എച്ച്.എസ്.എസിന് സമീപത്തെ തൂമിനാട് ലക്ഷംവീട് കോളനിയിലെ അബ്ദുൽ ഹമീദാണ് (60) വെള്ളിയാഴ്ച രാവിലെ മരിച്ചത്.
ആസ്ത്മ രോഗിയായ ഇയാളെ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ദേർലക്കട്ട യേനപ്പോയ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കാൻ ബന്ധുക്കൾ കാറിൽ കൊണ്ടുപോകുമ്പോൾ തലപ്പാടി ടോൾ ബൂത്തിന് സമീപം കർണാടക പൊലീസ് തടയുകയായിരുന്നു. പിന്നീട് ഇയാളെ മംഗൽപാടി സി.എച്ച് സി.യിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായാണ് കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക സർക്കാർ റോഡ് അടച്ചത്. ഭാര്യ: റുഖിയ: മക്കൾ: അഷറഫ്, ഫാത്തിമ, സുനൈന, മുഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.