പൊന്നാനി: കോവിഡ് വ്യാപനത്തെത്തുടർന്ന് പൊന്നാനിയിൽ നടത്തിയ രണ്ടാംഘട്ട ആൻറിജൻ ടെസ്റ്റിൽ കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസം പകരുന്നു. 232 പേരുടെ പരിശോധനയാണ് വ്യാഴാഴ്ച നടന്നത്.
എം.ഐ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 96 പേരുടെ പരിശോധനയിലാണ് 35ാം വാർഡിലെ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ആൻറിജൻ ഫലം പോസിറ്റിവായത്. എ.വി. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിശോധനയിൽ 136 ടെസ്റ്റും നെഗറ്റിവായത് വലിയ ആശ്വാസമാണ് പകരുന്നത്.
266 പേരുടെ പരിശോധനയാണ് വ്യാഴാഴ്ച നടക്കേണ്ടിയിരുന്നത്. 34 പേർ പരിശോധനക്ക് എത്തിയില്ല. വെള്ളിയാഴ്ച 103 പേരുടെ ആൻറിജൻ ടെസ്റ്റ് എ.വി. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വ്യാഴാഴ്ച ടെസ്റ്റിനെത്താത്തവർക്കും വെള്ളിയാഴ്ചെത ടെസ്റ്റിൽ പങ്കെടുക്കാം.
നേരത്തെ നടന്ന ടെസ്റ്റിൽ 113 പേരുടെ ഫലം പോസിറ്റിവാകുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതിനെത്തുടർന്നാണ് സർവേ നടത്തി രോഗലക്ഷണമുള്ളവരുടെ ലിസ്റ്റ് തയാറാക്കി വീണ്ടും ആൻറിജൻ ടെസ്റ്റ് നടത്തിയത്. വെള്ളിയാഴ്ച നടക്കുന്ന ടെസ്റ്റിെൻറ ഫലവും കൂടി ആശ്രയിച്ചാണ് പൊന്നാനിയിൽ എത്രത്തോളം സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തമാവുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.