അരീക്കോട്: ഇതര ജാതിയിൽപെട്ട യുവാവുമായി വിവാഹിതയാകാൻ തീരുമാനിച്ച യുവതി കുത്തേറ്റ് മരിച്ചു. സംഭവത്തിൽ പിതാവ് രാജെന പൊലീസ് കസ്റ്റഡിയിലെടുത്തു. അരീക്കോട് പത്തനാപുരം പൂവത്തികണ്ടി ആതിരയാണ് (22) കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അേഞ്ചാടെയായിരുന്നു സംഭവം.
പ്രണയത്തിലായിരുന്ന യുവാവുമായി യുവതിയുടെ വിവാഹം വെള്ളിയാഴ്ച പുത്തലം സാളിഗ്രാമ ക്ഷേത്രത്തിൽ നടത്താൻ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടുകാരുമായും ബന്ധുക്കളുമായും ധാരണയിലുമെത്തിയിരുന്നു. എന്നാൽ, വൈകീട്ടുണ്ടായ വാക്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അക്രമാസക്തനായ പിതാവിൽനിന്ന് രക്ഷപ്പെടാൻ ഓടിയ ആതിരയെ അയൽവീട്ടിൽവെച്ചാണ് കൊലപ്പെടുത്തിയത്.
സുനിതയാണ് ആതിരയുടെ മാതാവ്. അതുൽ രാജ്, അശ്വിൻ രാജ് എന്നിവരാണ് സഹോദരങ്ങൾ. എം.എൽ.ടി കോഴ്സ് പൂർത്തിയായ ആതിര കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ താൽക്കാലികമായി ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.