തിരുവനന്തപുരം: മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള മലബാർ എക്സ്പ്രസ ് ട്രെയിൻ തിങ്കളാഴ്ച ഓടിയത് ഏഴ് മണിക്കൂർ വൈകി. രാവിലെ 9.30ന് തമ്പാനൂരിലെത്തേണ്ട ട്രെയി ൻ വന്നത് വൈകീട്ട് നാലോടെ.
മംഗളൂരുവിൽനിന്ന് പുറപ്പെടാൻ വൈകിയതാണ് കാരണം. സ്റ്റേ ഷനിലെ കാത്തിരിപ്പും വൈകിയോട്ടവും കൂടിയായതോടെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കടക്കം മലബാറിലേത് ദുരിതയാത്രയായി. ഓണാവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായതിനാൽ രാവിലെ തിരുവനന്തപുരത്തെത്താൻ ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാർഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരത്തെ ആർ.സി.സിയിലടക്കം എത്തേണ്ട നിരവധി രോഗികളും ട്രെയിനിൽ ഉണ്ടായിരുന്നു. ഒരു രാത്രിയും പകലും ട്രെയിനിൽ കഴിച്ചുകൂട്ടേണ്ട നിസ്സഹായതയിലായി ഇവരെല്ലാം. മുന്നറിയിപ്പില്ലാതെ ട്രെയിൻ വൈകുകയും യാത്ര അനിശ്ചിതത്വത്തിലാവുകയും ചെയ്തതോടെ യാത്രക്കാർ പ്രതിഷേധിച്ചു.
രാവിലെ ചെന്നൈയിൽ നിന്നുള്ള ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിെൻറ റേക്കാണ് പിന്നീട് മലബാർ എക്സ്പ്രസ് ആയി തിരുവനന്തപുരത്തേക്ക് ഓടുന്നത്. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് മംഗളൂരുവിൽ എത്താൻ വൈകിയതാണ് മലബാറിെൻറ യാത്ര വൈകി തുടങ്ങാൻ കാരണമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. മംഗളൂരുവിൽനിന്ന് ഞായറാഴ്ച വൈകീട്ട് 6.10ന് പുറപ്പെടേണ്ട ട്രെയിൻ രാത്രി 11 ഓടെയാണ് യാത്ര തിരിച്ചത്. സമയക്രമം പാളിയതോടെ ക്രോസിങ്ങിനായി പലയിടങ്ങളിലും പിടിച്ചിടേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.