വേങ്ങര: വേങ്ങര കുറ്റാളൂരിലെ സബാഹ് സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഫുഡ് ആൻഡ് ബാൾ ഫെസ്റ്റിന് ഘോഷയാത്രയോടെ തുടക്കം. ഭക്ഷ്യമേളയുടെ രുചിഭേദങ്ങൾക്കൊപ്പം ലോകകപ്പ് ഫുട്ബാളും ആസ്വദിക്കാൻ അവസരമൊരുക്കുന്ന ഫെസ്റ്റാണ് 'ഫുഡ് ആൻഡ് ബാൾ'. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ വേങ്ങര ടൗണിൽനിന്ന് ഫെസ്റ്റിന്റെ ഭാഗമായുള്ള ഘോഷയാത്ര ആരംഭിച്ചിത്.
ലോകകപ്പ് ഫൈനൽ മത്സരം നടക്കുന്ന 18 വരെ കളി ആസ്വദിക്കാനും രുചികരമായ ഭക്ഷണം ഒരുക്കാനും വിവിധ മത്സരങ്ങളിൽ പെങ്കടുക്കാനുമുള്ള അവസരമാണ് ഫെസ്റ്റിലൂടെ ഒരുങ്ങുന്നത്. 'മാധ്യമം' മീഡിയ പാർട്നറായി വേങ്ങര ഫുട്ബാൾ ഫാൻസ് ഫോറം സംഘടിപ്പിക്കുന്നതാണ് പരിപാടി.
ലോകകപ്പ് ഫുട്ബാൾ ക്വാർട്ടർ, സെമി, ലൂസേഴ്സ്, ഫൈനൽ മത്സരങ്ങൾ അരങ്ങേറുന്ന ദിവസങ്ങളൽ വൈകീട്ട് നാലുമുതൽ കാർണിവൽ ആരംഭിക്കും. ഡിസംബർ പത്തിന് കാർണിവൽ വേദിയിൽ മാസ്റ്റർ ഷെഫ്, ഡെസേർട്ട് മാസ്റ്റർ മത്സരങ്ങൾ നടക്കും. പൊതുജനങ്ങൾക്കും മുതിർന്നവർക്കുമുള്ള ഷൂട്ടൗട്ട്, ഫ്രീ സ്റ്റൈയിൽ ഫുട്ബാൾ, ഗേൾ ആൻഡ് ബാൾ എന്നീ മത്സരങ്ങളും വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.
സുരക്ഷയുടെ ഭാഗമായി പ്രദേശം കാമറവലയത്തിലായിരിക്കും. കൂടാതെ ലഹരി മുക്ത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. കാർണിവൽ ഭിന്നശേഷി സൗഹൃദമായതിനാൽ കളികാണാൻ എത്തുന്നവർക്ക് റാമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.