െകാച്ചി: മകെൻറ വിവാഹത്തില്‍ പങ്കെടുക്കാനും അസുഖബാധിതയായ മാതാവിനെ കാണാനുമായി ജാമ്യ വ്യവസ്ഥയിൽ ഇളവു നേടി നാട്ടിലെത്തിയ അബ്ദുന്നാസിർ മഅ്ദനി ബംഗളൂരുവിലേക്ക് മടങ്ങി. സുപ്രീംകോടതി അനുവദിച്ച സമയപരിധി അവസാനിച്ചതിനാലാണ് ശനിയാഴ്ച രാത്രി 10.10െൻറ എയർ ഏഷ്യ വിമാനത്തിൽ മഅ്ദനി തിരിച്ചത്.
കലൂർ കറുകപ്പള്ളിയിലെ വീട്ടിൽനിന്ന് വൈകീട്ട് ഏഴിനാണ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ഭാര്യ സൂഫിയ മഅ്ദനി, മക്കളായ ഉമർ മുഖ്താർ, സലാഹുദ്ദീൻ അയ്യൂബി, മരുമകൾ നിഹ്മത്ത് ജെബിൻ, പി.ഡി.പി സംസ്ഥാന നേതാക്കളായ പൂന്തുറ സിറാജ്, സുബൈർ സബാഹി, നിസാർ മേത്തർ, അഡ്വ. മുട്ടം നാസർ, മുഹമ്മദ് റജീബ്, യൂസുഫ് പാന്ത്ര തുടങ്ങിയവർ വീട്ടിൽനിന്ന് നെടുമ്പാശ്ശേരിവരെ മഅ്ദനിക്കൊപ്പമുണ്ടായിരുന്നു.
വിവിധ ജില്ലകളിൽനിന്നുള്ള നൂറുകണക്കിന് പ്രവർത്തകരും അനുഗമിച്ചു. മകന് സലാഹുദ്ദീന് അയ്യൂബി, ബന്ധുവും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, സഹായികളായ സിദ്ദീഖ്, നിസാം, കർണാടക പൊലീസിലെ ഇന്സ്െപക്ടര്മാരായ രമേശ്, ഉമാശങ്കര്‍ എന്നിവർ അദ്ദേഹത്തോടൊപ്പം യാത്രയായി.
എൻ.െഎ.എ കോടതിയില്‍ നിഷേധിക്കപ്പെട്ട ജാമ്യ വ്യവസ്ഥ ഇളവ് സുപ്രീംകോടതി വിധിയിലൂടെ നേടിയാണ് മഅ്ദനി ആഗസ്റ്റ് ആറിന് കേരളത്തിെലത്തിയത്. ഒമ്പതിന് തലശ്ശേരിയിൽ മകൻ ഉമർ മുഖ്താറിെൻറ വിവാഹത്തിലും 11ന് കൊല്ലത്ത് നടത്തിയ വിവാഹ സൽക്കാരത്തിലും പെങ്കടുത്തു. അൻവാർശേരിയിൽ തന്നെയായിരുന്നു കൂടുതൽ ദിവസവും താമസം. മന്ത്രിമാർക്കും മറ്റുമായി ഒരുക്കിയ വിവാഹ സൽക്കാരത്തിൽ പെങ്കടുക്കാൻ 16നാണ് കൊച്ചിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.