തിരൂരങ്ങാടി: ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഒാേട്ടാ ഡ്രൈവർ മരിച്ചു. ചെമ്മാട് കൈപുറത്താഴം സ്വദേശി ചെമ്മലപ്പാറ വീട്ടില്‍ മുഹമ്മദലിയുടെ മകന്‍ സൈഫുദ്ദീനാണ് (30) മരിച്ചത്. ദേശീയപാത ചേളാരിക്കും പടിക്കലിനുമിടയില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം.
ചേളാരിയില്‍ യാത്രക്കാരെ ഇറക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈഫുദ്ദീെൻറ ഓട്ടോയില്‍ തൃശൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി അമിത വേഗതയിലായിരുന്നെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോക്കിടയില്‍നിന്ന് സൈഫുദ്ദീനെ പുറത്തെടുത്ത് ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് രണ്ടോടെ ചെമ്മാട് കൈപ്പുറത്താഴം ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കി. മാതാവ്: മമ്മാത്തു. ഭാര്യ: ആയിശാബി മമ്പുറം. രണ്ട് വയസ്സുള്ള ഫാത്തിമ മഷ്ഹ ഏക മകളാണ്. സഹോദരങ്ങള്‍: അമീര്‍ സുഹൈല്‍, സൈഫുന്നിസ, സമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.