മാനന്തവാടി: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മി തിരുനെല്ലിയിലെ പര്യടനം പൂർത്തിയാക്കി. കുടുംബയോഗങ്ങൾ, കവലകൾ തോറുമുള്ള യോഗങ്ങൾ, ഗൃഹ സന്ദർശനം, പൊതുയോഗങ്ങൾ, സ്ഥാനാർഥി പര്യടനം തുടങ്ങിയവയിലൂടെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർഥിച്ചു. ശനിയാഴ്ച രാവിലെ പനവല്ലി, കൂമ്പാര കുനി, തിരുനെല്ലി, ചേകാടി, തോൽപ്പെട്ടി എന്നിവിടങ്ങളിലായിരുന്നു പര്യടനം. മാനന്തവാടി പടച്ചിക്കുന്നിൽ മൂന്ന് ബൂത്ത് കമ്മിറ്റികൾ ചേർന്ന് നൽകിയ സ്വീകരണം കൊട്ടിക്കലാശത്തിന് സമാനമായി. ബാൻഡ് മേളത്തിെൻറ അകമ്പടിയോടെയായിരുന്നു സ്വീകരണം.
തവിഞ്ഞാൽ പഞ്ചായത്തിലെ ചുങ്കം, മക്കിമല, കമ്പമല, പുതിയിടം, പേര്യ, ആലാറ്റിൽ, ഇരുമനത്തൂർ, വാളാട് എന്നിവിടങ്ങളിലും എത്തി. കമ്പമലയിൽ ശ്രീലങ്കൻ അഭയാർഥി തൊഴിലാളികൾ തമിഴ് ഭാഷയിൽ മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്.
അവസാന വോട്ടറേയും നേരിൽ കാണാനുള്ള തിരക്കുപിടിച്ച ഓട്ടത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർഥി ഒ.ആർ. കേളു. തിരുനെല്ലി, തവിഞ്ഞാൽ പഞ്ചായത്തുകളിലാണ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയത്. മരണവീട്ടിലും കല്യാണ വീടുകളിലും സന്ദർശിക്കാനും സമയം കണ്ടെത്തി. രണ്ട് ഘട്ട പ്രചാരണ ജാഥകളും പൂർത്തീകരിച്ച് മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും പൂർണമായും പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. മികച്ച സ്വീകാര്യതയാണ് പ്രചാരണ പ്രവർത്തനങ്ങളിൽ ലഭിച്ചത്. ടൗണുകൾ കേന്ദ്രീകരിച്ചും ഗോത്രവർഗക്കാർ താമസിക്കുന്ന പ്രദേശങ്ങളിലും മറ്റു സ്ഥലങ്ങളിലും പര്യടനം പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.