വീട് കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ
ശിക്ഷിക്കപ്പെട്ട പ്രതികൾ
ഗൂഡല്ലൂർ: വീട് കുത്തിത്തുറന്ന് ആഭരണങ്ങൾ കവർന്ന അമ്മയും മകനുമടക്കം മൂന്നു പേർക്ക് നാലു വർഷം തടവ്. സംഭവം നടന്ന് മൂന്ന് മാസത്തിനകം പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഗൂഡല്ലൂർ മങ്കുഴിലെ കൃഷ്ണന്റെ വീട്കുത്തിത്തുറന്നാണ് മോഷണം. കഴിഞ്ഞ ഒക്ടോബർ ഏഴിന് ഇയാളുടെ വീട്ടിൽ ആളില്ലാത്ത സമയത്താണ് 27 പവൻ ആഭരണങ്ങൾ കവർന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഗൂഡല്ലൂർ ഡി.എസ്.പി മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കേരളത്തിലെ മാനന്തവാടി സ്വദേശികളായ അമ്മയും മകനും കർണാടക സ്വദേശിയുമായ മൂന്ന് പേരെ ചോദ്യം ചെയ്തു. ലത (35), മകൻ മനോ(20) കർണാടക മൈസൂരു സ്വദേശി മധു (25) എന്നിവരെയാണ് പിടികൂടിയത്. പ്രതികളിൽനിന്ന് ആഭരണങ്ങളും കണ്ടെടുത്തു. പബ്ലിക്ക് പ്രോസിക്യൂട്ടറായി അരുൺ പാണ്ഡ്യൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.