കിണറ്റിൽ വീണ സ്ത്രീയെ ഫയർഫോഴ്സ് കരക്കെത്തിച്ചപ്പോൾ

കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി

സുൽത്താൻ ബത്തേരി: കിണറ്റിൽ വീണ സ്ത്രീയെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിശമന സേന. കുപ്പാടിയിൽ 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ സ്ത്രീയെയാണ് സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന രക്ഷപ്പെടുത്തിയത്.

കുപ്പാടി പാലക്കത്തടത്തിൽ ഗേർലിയാണ് ചൊവ്വാഴ്ച രാവിലെ കിണറ്റിൽ വീണത്. നാട്ടുകാർ ഉടൻതന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാറിെൻറ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് എത്തിയ സേനാംഗങ്ങൾ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എ.എസ്. ശ്രീകാന്ത് കിണറ്റിൽ ഇറങ്ങി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ.വി. ഷാജി, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സി.കെ. നിസർ, കെ. ജിജുമോൻ, പി. സജീവ്, കെ.ജെ. ജിതിൻ, കെ. എജിൽ, കെ. രഞ്ജിത്ത് ലാൽ, കെ. സുധീഷ്, ഹോം ഗാർഡ് സി.കെ. ഷാജൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.




Tags:    
News Summary - The woman who fell into the well was rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.