ബസിനുള്ളിലെ സംഘർഷത്തിന്റെ ദൃശ്യം. യാത്രക്കാരൻ മൊബൈലിൽ പകർത്തിയ വിഡിയോയിൽനിന്ന്
സുൽത്താൻ ബത്തേരി: കാറിനു സൈഡ് നൽകിയില്ലെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കും ഡ്രൈവർക്കും മർദനം. ബീനാച്ചിയിൽ തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. കൽപറ്റ ഡിപ്പോയിലെ ഡ്രൈവർ മത്തായി, കണ്ടക്ടർ റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്.
കാറിലെത്തിയ നാലംഗ സംഘമാണ് മർദിച്ചത്. ബീനാച്ചിയിൽവെച്ച് ബസ് തടഞ്ഞശേഷം സംഘം ഡ്രൈവറെയും കണ്ടക്ടറെയും കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് സംഘം ബസിനുള്ളിൽ കയറി കണ്ടക്ടറും യാത്രക്കാരുമായും വാക്കേറ്റമുണ്ടായി.
കെ.എസ്.ആർ.ടി.സി ഡ്രൈവർ കാറിനു സൈഡ് കൊടുത്തില്ലെന്നാണ് ആരോപണം. ബസിലെ യാത്രക്കാരൻ കൈയേറ്റത്തിന്റെ വിഡിയോ പകർത്തിയിരുന്നു.
നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് സംഘത്തെ പൊലീസിലേൽപിച്ചത്. സംഭവത്തിൽ കണ്ടക്ടറും ഡ്രൈവറും സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.