സുൽത്താൻ ബത്തേരി: മീനങ്ങാടി പാലക്കമൂലയിൽ പേപ്പട്ടിയുടെ ആക്രമണത്തെത്തുടർന്ന് ആറു പശുക്കൾക്ക് പേവിഷബാധയേറ്റു. അതിൽ മൂന്നു പശുക്കൾ ചത്തു. മൂന്നു പശുക്കളുടെ ആരോഗ്യനില വഷളാവുകയും ചെയ്തു. ചണ്ണാളി പീടിയേക്കുടിയിൽ തോമസ്, പെരിമ്പിള്ളിത്താഴത്ത് വർഗീസ്, പാലക്കമൂല കൊറ്റിമുണ്ട മുജീബ് റഹ്മാൻ എന്നിവരുടെ ഓരോ പശുക്കളാണ് ചത്തത്. കൂടാതെ മേലോത്ത് കുര്യാച്ചന്റെ രണ്ടു പശുക്കൾക്കും, മേലോത്ത് കുഞ്ഞുമോന്റെ ഒരു പശുവിനും പേപ്പട്ടിയുടെ ആക്രമണത്തിൽ വിഷബാധയേറ്റിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് പേപ്പട്ടി ആക്രമിച്ച പശുക്കൾക്കാണ് പേവിഷബാധയേറ്റത്. കഴിഞ്ഞ മാസം 27നാണ് പ്രദേശത്തെ വളർത്തുമൃഗങ്ങളെ പേപ്പട്ടി ആക്രമിച്ചത്. സമീപത്തെ ഒമ്പതു വയസ്സുകാരിയെ പേപ്പട്ടി മാന്തുകയും ചെയ്തു. കുട്ടി ചികിത്സ തേടിയിരുന്നു. സംഭവത്തെത്തുടർന്ന് മീനങ്ങാടി വെറ്ററിനറി ഡോക്ടറും പാലക്കമൂല പാൽ സൊസൈറ്റിയിലെ ഡോക്ടറും പ്രദേശത്തെത്തി പരിശോധിച്ചിരുന്നു. തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനു ശേഷം ആക്രമണത്തിന് ഇരയായ മൃഗങ്ങൾക്ക് വാക്സിനേഷൻ നൽകി വരുന്നതിനിടെയാണ് വളർത്തുമൃഗങ്ങളിൽ രോഗ ലക്ഷണങ്ങൾ പ്രകടമായത്. ഭീതിക്കൊപ്പം തങ്ങളുടെ ഉപജീവന മാർഗം ഇല്ലാതാവുന്ന പ്രതിസന്ധി കൂടി നേരിടുകയാണ് ഇതോടെ ക്ഷീരകർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.