കോവിഡ്: വയനാട്ടിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു

സുൽത്താൻ ബത്തേരി: വയനാട്ടിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ബത്തേരി മൂലങ്കാവ് ബാങ്ക് ജീവനക്കാരനായിരുന്ന ശശി (46) ആണ് മാനന്തവാടി ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ആഗസ്റ്റ് 22 നാണ് കോവിഡ് പോസിറ്റീവ് ആയി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാൽ അന്നുതന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശക്തമായ ശ്വാസതടസ്സവും പ്രമേഹവും ഉണ്ടായിരുന്നു. അന്നുതന്നെ രാത്രി സംസ്ഥാന മെഡിക്കൽ ബോർഡിൻെറ അനുമതിയോടെ പ്ലാസ്മ തെറാപ്പിയും നൽകുകയുണ്ടായി. സെപ്റ്റംബർ രണ്ടാം തീയതി നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുകയായിരുന്നു.

സെപ്തംബർ 7 മുതൽ വെൻറിലേറ്റർ സഹായത്തോടു കൂടിയാണ് ജീവൻ നിലനിർത്തിയത്. ഇന്ന് രാവിലെ 8 മണിയോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.