സുൽത്താൻ ബത്തേരി: പരീക്ഷണാടിസ്ഥാനത്തിൽ നിലക്കടല കൃഷി ചെയ്ത് നൂറുമേനി കൊയ്തിരിക്കുകയാണ് ചുള്ളിയോട് കുറുക്കൻകുന്നിലെ കെണ്ടയത്ത് അബ്ബാസ്. വയനാട്ടിൽ പരിചിതമല്ലാത്ത നിലക്കടല കൃഷിയിൽ പരീക്ഷണം നടത്താൻ ഇദ്ദേഹത്തെ േപ്രരിപ്പിച്ചത് കോവിഡും ലോക്ഡൗണുമാണ്. നിലക്കടല ഇവിടെ നന്നായി വിളയുമെന്നാണ് ഈ കർഷകൻ പറയുന്നത്.
35 സെൻറ് സ്ഥലത്താണ് കൃഷിയിറക്കിയത്. വീടിനോട് ചേർന്നുള്ള വയലാണ് ഇതിന് തെരഞ്ഞെടുത്തത്. സാധാരണ കടല വാങ്ങി മുളപ്പിക്കുകയായിരുന്നു. 10,000 രൂപയോളം കൃഷിയിറക്കാൻ ചെലവ് വന്നു.കപ്പ, വാഴ, ഇഞ്ചി, പോത്ത് വളർത്തൽ എന്നിവയും അബ്ബാസിെൻറ ഉപജീവന മാർഗമാണ്. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി.
കടല തൊണ്ടോടുകൂടിയും പൊളിച്ചും കൊടുക്കാറുണ്ട്. ഇത്തവണ വിളവെടുക്കാനായപ്പോൾ വയലിൽ വെള്ളം കയറിയത് വലിയ തിരിച്ചടിയായി. കാലാവസ്ഥ ചതിക്കാതിരുന്നാൽ മോശമല്ലാത്ത വില കടലക്ക് കിട്ടുമെന്ന് അബ്ബാസ് പറയുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.