ഇതിലും വലിയ മരപ്പൊത്ത് സ്വപ്നങ്ങളിൽ മാത്രം!

പുൽപള്ളി: കൗതുകകാഴ്ചയായി റോഡരികിലെ മരത്തിനുള്ളിലെ പൊത്ത്. പുൽപള്ളിക്കടുത്ത കോളറാട്ടുകുന്ന് വനപാതയിലാണ് പാഴ്മരത്തിനുള്ളിലെ ഭീമൻ പൊത്ത്. ഇതിനുള്ളിൽ രണ്ടോ മൂന്നോ ആളുകൾക്ക് കയറി നിൽക്കാനിടമുണ്ട്.

മഠാപറമ്പ് വനപാതയിലാണ് കൂറ്റൻ മരമുള്ളത്. നൂറ്റാണ്ടിലേറെ പഴക്കം മരത്തിനുണ്ട്. ഈ വഴി കാലിമേക്കാൻ വരുന്നവരും സ്കൂൾ വിദ്യാർഥികളുമെല്ലാം മഴപെയ്യുന്ന സമയത്തും മറ്റും ഇതിനുള്ളിലാണ് സുരക്ഷിതമായി കയറിനിൽക്കുന്നത്. ഇത്രയും വലിയ പൊത്ത് മരത്തിന് എങ്ങനെ ഉണ്ടായി എന്നത് വ്യക്തമല്ല. ഈ വഴി യാത്രചെയ്യുന്നവരെല്ലാം ഏറെ കൗതുകത്തോടെയാണ് മരത്തെ നോക്കിക്കാണുന്നത്. 

Tags:    
News Summary - big Tree hollow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT