മാനന്തവാടി: നഗരത്തിൽ മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്നതിനാൽ ശനിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം. ലിറ്റിൽ ഫ്ലവർ സ്കൂൾ ജങ്ഷൻ മുതൽ ബസ് സ്റ്റാൻഡ് വരെ റോഡുപണി പൂർത്തിയാകുന്നതുവരെ ഗതാഗതം നിരോധിക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു.
• നാലാംമൈൽ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ബസ് സ്റ്റാൻഡിൽ ആളെ ഇറക്കിക്കയറ്റി ടൗണിൽ പ്രവേശിക്കാതെ തിരിച്ച് നാലാംമൈൽ ഭാഗത്തേക്ക് പോകേണ്ടതാണ്.
• മൈസൂരു, കാട്ടിക്കുളം ഭാഗത്തുനിന്ന് വരുന്ന ബസുകൾ ലൈഖ ജ്വല്ലറിയുടെ മുൻവശം ആളെയിറക്കി മേലെ പെട്രോൾ പമ്പിൽനിന്ന് തിരിഞ്ഞ് ഫോറസ്റ്റ് ഓഫിസ് പരിസരത്ത് പാർക്ക് ചെയ്യേണ്ടതും തുടർന്ന് മേലെ പെട്രോൾ പമ്പിൽനിന്ന് തിരിഞ്ഞ് ബസ് സ്റ്റോപ്പിൽനിന്ന് ആളെ കയറ്റി മൈസൂരു ഭാഗത്തേക്ക് പോകണം.
• വള്ളിയൂർക്കാവ് പുൽപള്ളി ഭാഗത്തുനിന്ന് വരുന്ന ബസുകൾ വള്ളിയൂർക്കാവ് ജങ്ഷനിൽ ആളെയിറക്കി സെൻറ് ജോസഫ്സ് ഹോസ്പിറ്റൽ റോഡിൽ പാർക്ക് ചെയ്ത് ലിറ്റിൽ ഫ്ലവർ ജങ്ഷനിൽനിന്ന് തിരിഞ്ഞ് ടൗണിൽ വരാതെ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ റോഡിലൂടെ തന്നെ തിരിച്ചുപോകണം.
• തലശ്ശേരി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ജോസ് ടാക്കീസ് റോഡിൽ കയറാതെ ഗാന്ധി പാർക്ക് പോസ്റ്റ് ഓഫിസ് ജങ്ഷൻ, താഴെയങ്ങാടി ബൈപാസ് വഴി ബസ് സ്റ്റാൻഡിലെത്തി ആളെയിറക്കി തുടർന്ന് സ്റ്റാൻഡിൽനിന്ന് ആളെ കയറ്റി വന്നവഴി തന്നെ തിരിച്ചുപോകണം.
• കല്ലോടി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ബസ് സ്റ്റാൻഡിൽ പോകാൻ പാടില്ല. താഴെയങ്ങാടിയിൽനിന്ന് തിരിഞ്ഞ് ഗാന്ധി പാർക്കിൽ ആളെയിറക്കി എരുമത്തെരുവിൽ പാർക്ക് ചെയ്ത് തിരിച്ച് ഗാന്ധി പാർക്ക് വഴി താഴെയങ്ങാടിയിൽനിന്ന് കല്ലോടി ഭാഗത്തേക്ക് പോകണം.
• തവിഞ്ഞാൽ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഗാന്ധി പാർക്കിൽ ആളെയിറക്കി എരുമത്തെരുവിൽ പാർക്ക് ചെയ്ത് തിരിച്ച് ഗാന്ധി പാർക്ക് വഴി തവിഞ്ഞാൽ ഭാഗത്തേക്ക് പോകണം.
• പെരുവക ഭാഗത്തുനിന്ന് വരുന്ന ബസുകൾ ബസ് സ്റ്റാൻഡിൽ ആളെയിറക്കിക്കയറ്റി പെരുവക ഭാഗത്തേക്ക് തിരിച്ചുപോകണം.
•താഴെയങ്ങാടി റോഡ്, മൈസൂരു റോഡ് എന്നിവിടങ്ങളിലെ സ്റ്റാൻഡുകളിൽ സർവിസ് നടത്തുന്ന ഓട്ടോറിക്ഷകൾ റോഡുപണി കഴിയുന്നതുവരെ താൽക്കാലികമായി മറ്റ് സ്റ്റാൻഡുകൾ ഉപയോഗിക്കേണ്ടതാണ്.
• നഗരത്തിൽ പ്രവേശിക്കുകയും സർവിസ് നടത്തുകയും ചെയ്യുന്ന എല്ലാ വാഹനങ്ങളും ഗതാഗത ക്രമീകരണം കർശനമായി പാലിക്കണം. യോഗത്തിൽ മാനന്തവാടി നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.