മാനന്തവാടി: വ്യാഴാഴ്ച ഉദ്ഘാടനം നടക്കുന്ന തരുവണ -നിരവിൽപുഴ റോഡ് ചളിക്കളം. പ്രതിഷേധവുമായി നാട്ടുകാർ. നിരവിൽപുഴ പാലത്തിനോട് ചേർന്ന് ഒരു കി. മീറ്റർ ദൂരത്തിൽ റോഡിെൻറ ഇരുഭാഗവും ചളിക്കളമാണിപ്പോൾ.
കഴിഞ്ഞദിവസം റോഡിൽനിന്ന് കാർ തെന്നിമാറി കുഴിയിൽ വീണു. നാട്ടുകാരാണ് കാർ കരയ്ക്കുകയറ്റിയത്. കുഴികൾ അടക്കണമെന്ന ആവശ്യമായി നാട്ടുകാർ രംഗത്തെത്തി. ബുധനാഴ്ച പരിശോധനക്ക് വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു തിരിച്ചയച്ചു.
12 കോടി രൂപ മുടക്കി തരുവണ മുതൽ കാഞ്ഞിരങ്ങാട് വരെയും കാഞ്ഞിരങ്ങാട് മുതൽ 16 കോടി രൂപ മുടക്കി നിരവിൽപുഴ വരെയുമാണ് റോഡ് നിർമിച്ചത്. എന്നാൽ, നിരവിൽപ്പുഴ പാലത്തിനോട് ചേർന്ന ഒരു കിലോമീറ്റർ റോഡിൽ ഇരുഭാഗത്തും മണ്ണിടുക മാത്രമാണ് ചെയ്തത്. ഇവിടെ ചളിക്കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
റോഡിലൂടെ പോകുന്ന വാഹനങ്ങൾ തെന്നി കുഴിയിലാണ് വീഴുന്നത്. കഴിഞ്ഞദിവസം സ്ഥലത്തെത്തിയ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ നിർമാണം പൂർത്തിയാക്കിയതായി അറിയിച്ചു. പാലത്തിെൻറ ഇരുഭാഗത്തുമുള്ള കുഴികൾ അധികൃതർ അവഗണിച്ചതോടെയാണ് നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.