കൽപറ്റ: കൂലിപ്പണി ചെയ്ത് ജീവിക്കുന്നയാളെ ഈസ്റ്റർ ദിനത്തിൽ അയൽവാസികളായ നാലുപേർ ചേർന്ന് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ല പൊലീസ് മേധാവിക്കാണ് നിർദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
മുക്കുറ്റി കുപ്പാടിത്തറ പി.ജെ. സാമുവേൽ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്റെ പിതാവ് പി.സി. ജെയ്സനാണ് മർദനമേറ്റത്. പിതാവ് കോഴിക്കോട് മെഡിക്കൽ കോളജിൽ അതീവ ഗുരുതരാവസ്ഥയിലാണെന്നും ഗുരുതരപരിക്കേറ്റതിനാൽ ചെറുകുടൽ 10 സെന്റിമീറ്റർ നീളത്തിൽ മുറിച്ചു മാറ്റിയതായും പരാതിയിൽ പറയുന്നു. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. സുൽത്താൻ ബത്തേരിയിൽ അടുത്ത മാസം നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.