കല്പറ്റ: ലഹരിമരുന്ന് ഉപയോഗവും വില്പനയും തടയുന്നതിനായുള്ള പൊലീസിന്റെ ‘ഡി ഹണ്ട്’ ഓപറേഷന്റെ ഭാഗമായി വയനാട് പൊലീസിന്റെ ലഹരി വേട്ട തുടരുന്നു. മൂന്ന് ദിവസങ്ങളിലായി ജില്ലയിലുടനീളം നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വില്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് പേരെയും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിന് ഒമ്പത് പേരെയുമടക്കം 11പേരെ പിടികൂടി. ബാവലിയില്‍ നടത്തിയ പരിശോധനയിലാണ് വില്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ തിരുനെല്ലി പൊലീസ് പിടികൂടുന്നത്.
ഇരുളം, മൂടക്കൊല്ലി സ്വദേശികളായ ആലിങ്ങല്‍ വീട്ടില്‍ റിത്തിക്ക് റോഷന് (22), തങ്കയത്തുംകണ്ടി വീട്ടില്‍ മുഹമ്മദ് യാസിര്‍ (21) എന്നിവരെയാണ് എസ്.ഐ എന്‍. ദിജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. റിത്തിക്കില് നിന്ന് 163 ഗ്രാമും യാസിറില്‍ നിന്ന് 233 ഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.