ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം: പരിശോധന കർശനം

കൽപറ്റ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 310 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും 25,250 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. തദ്ദേശ സ്ഥാപന പരിധിയില്‍ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തതിന് പുറമെ പിഴ ചുമത്തല്‍ നോട്ടീസുകളും വിതരണം ചെയ്തു.

5274 സ്ഥാപനങ്ങളിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പരിശോധന നടത്തിയത്. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, കടത്തിക്കൊണ്ടുപോകല്‍ എന്നിവക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തത്. പ്രാഥമിക പരിശോധനയില്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുംനാളുകളില്‍ തുടര്‍ പരിശോധന തുടരും. നിയമ ലംഘകര്‍ക്കെതിരെ പിഴ ചുമത്തും. നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ജില്ലതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും കച്ചവടക്കാരുടെയും വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുടെയും യോഗം ചേരുകയും നിർദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

Tags:    
News Summary - one time usable plastic; stringent inspection to be on way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.