ഗോപി
കൽപറ്റ: തർക്കത്തിനിടെ തലക്കടിയേറ്റ് അയൽവാസി മരിച്ച കേസിൽ അഞ്ചുവർഷം തടവ് . വേലിയമ്പം പൈക്കമൂല കാട്ടുനായക ഉന്നതിയിൽ താമസിക്കുന്ന ഗോപി എന്ന കുട്ടനെയാണ് (40) അഞ്ചു വർഷം തടവിന് കൽപറ്റ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (1) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ കോൺക്രീറ്റ് കട്ട കൊണ്ട് തലക്ക് അടിയേറ്റ് വേലിയമ്പം കുളറാട്ട് കുന്ന് പൈക്കമൂല കാട്ടുനായക ഉന്നതിയിലെ വിജയനാണ് മരണപ്പെട്ടത്.
അന്നത്തെ കേണിച്ചിറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന സി. ഷൈജു ആദ്യ അന്വേഷണം നടത്തുകയും പിന്നീട് വന്ന കെ.വി. സജിമോൻ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.