സി.പി.എം പ്രാദേശിക നേതാവിന്‍റെ ഓട്ടോ കത്തിച്ചു

കൽപറ്റ: സി.പി.എം അരപ്പറ്റ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ. ഷാബുവിന്‍റെ ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചു. താഴെ അരപ്പറ്റ 15 പാടി റോഡരികിൽ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 12 ജെ 308 നമ്പര്‍ ഓട്ടോയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ തീവെച്ച് നശിപ്പിച്ചത്.

സ്വകാര്യ മെഡിക്കൽ കോളജിലെ കാന്‍റീൻ ജീവനക്കാരനായ സഹോദരനെ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാന്‍ വേണ്ടി പുലർച്ചെ എഴുന്നേറ്റപ്പോഴാണ് വാഹനം കത്തിയ നിലയിൽ കാണുന്നത്. സാധാരണയായി വീടിന്റെ മുറ്റത്താണ് വാഹനം നിർത്താറുള്ളത്. മഴക്ക് സാധ്യതയുണ്ടെങ്കിൽ വീട്ടിൽ നിന്നും എടുക്കാൻ ബുദ്ധിമുട്ടായതിനാൽ വീടിനു സമീപമായി മുകളിലെ സ്ഥലത്ത് നിർത്തിയിടുകയായിരുന്നു പതിവ്.

വാഹനം തീയിട്ടു നശിപ്പിച്ചത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് സംശയിക്കുന്നതായി ഷാബു ആരോപിച്ചു. ഓട്ടോക്ക് മുന്നിലായി മറ്റൊരു ഓട്ടോയും നിർത്തിയിട്ടിരുന്നു. ഇത് തള്ളിനീക്കിയ ശേഷമാണ് ഷാബുവിന്‍റെ ഓട്ടോക്ക് തീവെച്ചത്.

മേപ്പാടി പൊലീസിൽ സാബു പരാതി നൽകി. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. ഇതേ ഓട്ടോക്ക് 2015ലും സാമൂഹിക വിരുദ്ധര്‍ തീയിട്ടിരുന്നു. അന്ന് രണ്ടര ലക്ഷം രൂപ മടക്കിയാണ് ഓട്ടോ നന്നാക്കിയതെന്ന് ഉടമ പറഞ്ഞു.

Tags:    
News Summary - CPM regional leader's auto set on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.