യു.ജി.സി ചെയർമാനുള്ള കത്ത് സെക്രട്ടറി സർവജിത് സക്സേനക്ക് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ കൈമാറുന്നു

വയനാട്ടിൽ പരീക്ഷ കേന്ദ്രം: യു.ജി.സിക്ക് കത്ത് നൽകി ടി. സിദ്ദീഖ് എം.എൽ.എ

കൽപറ്റ: യു.ജി.സിയുടെ പരീക്ഷ കേന്ദ്രങ്ങൾ വയനാട്ടിൽ ആരംഭിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഡൽഹിയിലെത്തി ‍യു.ജി.സി അധികൃതർക്ക് കത്ത് നൽകി. നെറ്റ്, ജെ.ആർ.എഫ് തുടങ്ങിയ പരീക്ഷകൾക്ക് ജില്ലയിലെ വിദ്യാർഥികൾ മറ്റു ജില്ലകളെയാണ് ആശ്രയിക്കുന്നത്.

കേന്ദ്ര സർക്കാറിെൻറ മത്സര പരീക്ഷകൾക്ക് ജില്ലയിൽ പരീക്ഷ കേന്ദ്രങ്ങൾ തുടങ്ങണമെന്നും ജില്ലയിലെ വിദ്യാർഥി സമൂഹത്തിെൻറ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ യു.ജി.സി ചെയർമാന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

വിഷയം അടിയന്തര പ്രാധാന്യത്തോടെ കാണുമെന്നും വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ, വിഷയം രാഹുൽ ഗാന്ധി എം.പിയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു.

Tags:    
News Summary - Exam Center in Wayanad:T Siddique MLA wrote to UGC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.