വരണ്ടുണങ്ങിയ മുതുമല കടുവ സങ്കേതത്തിലെ വനമേഖല

മുതുമലയിൽ വരൾച്ച തുടങ്ങി

ഗൂഡല്ലൂർ: മുതുമല കടുവാ സങ്കേതത്തിന്റെ ഉൾഭാഗത്തെയും പുറംഭാഗത്തെയും വനമേഖലയിൽ വരൾച്ച തുടങ്ങി. വനപ്രദേശങ്ങളിലെ പുൽമേടുകളും സസ്യജാലങ്ങളും വറ്റിത്തുടങ്ങിയതോടെ വന്യമൃഗങ്ങൾക്ക് ഭക്ഷണ-ജലക്ഷാമം നേരിടുന്നു.

വരൾച്ചക്കാലത്ത് മുതുമല വനങ്ങളിലെ കൃത്രിമ ജലസംഭരണികളിൽ വെള്ളം നിറക്കുന്നത് പതിവാണ്. ഈ ജനസംഭരണികളിലെ വെള്ളം കുടിച്ചാണ് വന്യജീവികൾ ദാഹം ശമിപ്പിക്കുന്നത്. വരൾച്ച കൂടുതലുള്ള മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഈ പ്രവൃത്തി നടക്കുക.

സങ്കേതം അടച്ചിടുകയും പതിവാണ്. കാലാവസ്ഥാ വ്യതിയാനം മൂലം വരൾച്ച ഇതിനകം ഉണ്ടായിട്ടുള്ളതിനാൽ, വനമേഖലയിലെ ജലസംഭരണികളിൽ മുൻകൂട്ടി വെള്ളം നിറച്ച് വന്യജീവികളുടെ ദാഹം ശമിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് വന്യജീവി പ്രവർത്തകർ ആവശ്യപ്പെട്ടു.

Tags:    
News Summary - Drought has begun in Mudumalai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.