ചുണ്ടേൽ വില്ലേജ് ഓഫിസറില്ല: വലഞ്ഞ് ജനം

വൈത്തിരി: ചുണ്ടേൽ വില്ലേഫ് ഓഫിസിൽ നാഥനില്ലാത്തതുമൂലം അപേക്ഷകളുമായെത്തുന്ന നാട്ടുകാർ ദുരിതത്തിൽ. ലൈഫ് വീടിനും മറ്റും ആവശ്യമായ അപേക്ഷകളുമായെത്തുന്നവർ മണിക്കൂറുകളോളം കാത്തിരുന്ന് തിരിച്ചു പോകുകയാണ്. ലൈഫ് പദ്ധതിക്ക് അപേക്ഷ നൽകേണ്ട അവസാന തീയതി ബുധനാഴ്ചയാണ്.

നേരത്തേയുണ്ടായിരുന്ന ആലപ്പുഴ സ്വദേശിയായ വില്ലേജ് ഓഫിസർ നിരവധി അപേക്ഷകൾ തീർപ്പാക്കാതെയാണ് സ്ഥലം മാറിപ്പോയത്. പകരം മീനങ്ങാടിയിൽനിന്ന് സ്‌പെഷൽ വില്ലേജ്ഓഫിസർ താൽക്കാലികമായി ചുണ്ടയിൽ ജോലി ചെയ്യുകയായിരുന്നു. ഇദ്ദേഹം ഒരാഴ്ചക്കകം 400ലധികം അപേക്ഷകൾ തീർപ്പാക്കി. ബത്തേരിയിലെ റവന്യൂ ഇൻസ്‌പെക്ടറെ ചുണ്ടയിലേക്ക് വില്ലേജ് ഓഫിസറായി നിയമിച്ചുള്ള ഉത്തരവ് വന്നതോടെ ഇദ്ദേഹം തിരിച്ചുപോയി. പുതുതായി ചുമതലയേൽക്കേണ്ട ഓഫിസർ അവധിയിലാണ്.

ഇതിനുപുറമെ ഈ ഓഫിസിലെ ഒരു ജീവനക്കാരി ക്വാറൻറീനിലും മറ്റൊരാൾ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലുമാണ്. കുന്നത്തിടവകയിൽ നിന്ന് ഒരാളെ തൽക്കാലത്തേക്ക് ചുണ്ടേൽ ഓഫിസിലേക്ക്അയച്ചിരിക്കുകയാണ്. അപേക്ഷ നൽകി ഒരുമാസമായവരും ദിവസവും ഓഫിസ് കയറിയിറങ്ങുകയാണ്.

ചുണ്ടേൽ വില്ലേജ് ഓഫിസിലെ പ്രശ്നങ്ങൾക്ക് ചൊവ്വാഴ്ചക്കകം പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ലോകതാന്ത്രിക് ജനതാദൾ നിയോജകമണ്ഡലം സെക്രട്ടറി എൻ.കെ. ജ്യോതിഷ്കുമാർ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.