must with photo പനമരം: ടൗണിലെ സീബ്ര വരകൾ പാടെ മാഞ്ഞുപോയിട്ടും പുനഃസ്ഥാപിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് പനമരം പൗരസമിതി പ്രവർത്തകർ ഞായറാഴ്ച സീബ്ര വരകൾ വരച്ച് മാതൃക തീർത്തു. ദിനംപ്രതി നൂറു കണക്കിന് വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെ എത്തുന്ന ഇവിടെ റോഡ് മുറിച്ചുകടക്കണമെങ്കിൽ ജീവൻ പണയം വെക്കേണ്ട ഗതികേടിലായിരുന്നു. പനമരം പാലംകവല, ആശുപത്രികവല, ബസ്സ്റ്റാൻഡ് പരിസരം, പഞ്ചായത്ത് പരിസരം എന്നിവിടങ്ങളിലാണ് പൗരസമിതി പ്രവർത്തകർ സീബ്രലൈൻ ഒരുക്കിയത്. മാഞ്ഞുപോയ വരകൾ പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ടവർ നിസ്സംഗത കാണിക്കുന്നത് ഏറെ അപലപനീയമാണെന്ന് പൗരസമിതിയംഗങ്ങൾ പറഞ്ഞു. പലതവണ ഇവ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ അതു ചെവിക്കൊണ്ടില്ലെന്നും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ വീഴ്ചയാണ് ഉണ്ടാവുന്നതെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി. പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ, കൺവീനർ റസാഖ് സി. പച്ചിലക്കാട്, ജോ. കൺവീനർ കാദറുകുട്ടി കാര്യാട്ട്, അംഗങ്ങളായ അജ്മൽ തിരുവാൾ, മൂസ കൂളിവയൽ, ജലീൽ കൊച്ചി, നോഹവിൻ ജോർജ്, പി.എൻ. മഹ്റൂഫ്, കെ.സി. സഹദ് എന്നിവർ പങ്കെടുത്തു. ആവശ്യമായ പെയിന്‍റ് ഗിഫ്റ്റ് ഹൗസ് ഉടമ ടി.കെ. അശ്റഫ് ആണ് സ്പോൺസർ ചെയ്തത്. SUNWDL15 പനമരം: ടൗണിൽ പൗരസമിതി പ്രവർത്തകർ സീബ്രലൈൻ വരക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.