ഗൂഡല്ലൂർ: വോട്ടെണ്ണൽ ദിനമായ ഇന്ന് നീലഗിരി ജില്ലയുടെ എല്ലാ ഭാഗത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി കെ. പാണ്ഡ്യരാജൻ പറഞ്ഞു. ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അതിർത്തികളിൽ കർശന പരിശോധനക്ക് വിധേയമാക്കും. ആഹ്ലാദപ്രകടനവും പടക്കം പൊട്ടിക്കലും പാടില്ല. ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവി മുന്നറിയിപ്പു നൽകി.നീലഗിരി ജില്ലയിലെ ഊട്ടി കുന്നൂർ ഗൂഡല്ലൂർ (സംവരണം) എന്നീ മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകൾ ഊട്ടി ഗവ. പോളിടെക്നിക് കോളജിലാണ് സൂക്ഷിച്ചത്. 775 പൊലീസിൻെറ മൂന്നടക്ക് സുരക്ഷ വലയത്തിലാണ് എണ്ണൽ കേന്ദ്രവും പരിസരവും. അനധികൃതമായി പ്രവേശിക്കുന്നതും മറ്റും കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. ഒരു മാസത്തിനിടെ കോവിഡ് മാനദണ്ഡം ലംഘിച്ചവരുടെ പേരിൽ ജില്ലയിൽ 13,400 പേർക്കെതിരെ കേസെടുത്തു. 20 ലക്ഷം രൂപ പിഴ ഈടാക്കിയതായി എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.