ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസിൽ കടത്താൻശ്രമിച്ച എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ. ചിറയിൻകീഴ് പെരുങ്ങുഴി ഇടഞ്ഞിമൂല പുന്നവിള വീട്ടിൽ സുമേഷ് (29), കഠിനംകുളം ചന്നാങ്കര വെട്ടുത്തുറ ജിതീഷ് കോട്ടെജിൽ ജിഫിൻ (29), പാലക്കാട് കടമ്പഴിപുരത്തിൽ പുലാപ്പറ്റ അനമ്പലത്ത് വീട്ടിൽ അഞ്ജു ബേബി (32) എന്നിവരാണ് പിടിയിലായത്. 51 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
കഴിഞ്ഞദിവസം രാവിലെ 7.30ഓടെയാണ് അറസ്റ്റ്. ബാംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് ബസിൽ എം.ഡി.എം.എയുമായി വരുന്നതിനിടയിൽ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപത്ത് വെച്ച് നടന്ന പരിശോധനയിലാണ് ജില്ല റൂറൽ പൊലീസ് ഡാൻസ് ഡാഫ് സംഘം ഇവരെ പിടികൂടിയത്. എം.ഡി.എം.എ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് സുമേഷ്. പാലക്കാട് സ്വദേശിനി അഞ്ചു ടെക്നോപാർക്കിന് സമീപത്തെ സ്പായിലെ ജീവനക്കാരിയാണ്. റൂറൽ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
റൂറൽ ജില്ല നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി കെ. പ്രദീപ്, ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാൽ, ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ഗോപകുമാർ, സബ് ഇൻസ്പെക്ടർ ജിഷ്ണു, ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ ഫയാസ്, ദിലീപ്, ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.