പഞ്ചരത്നങ്ങളുടെ വീട് ഉമ്മൻ ചാണ്ടി സന്ദർശിച്ചു

പോത്തൻകോട്: ഒന്നിച്ച് പിറന്നതുമുതൽ വിവാഹം വരെ വാർത്തകളിൽ ഇടംപിടിച്ച പോത്തൻകോട്ടെ പഞ്ചരത്നങ്ങളുടെ വീട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യാഴാഴ്ച സന്ദർശിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അനുഗമിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോൾ അന്ന് എം.എൽ.എ ആയിരുന്ന പാലോട് രവിയാണ് പഞ്ചരത്‌നങ്ങളുടെ ദയനീയ അവസ്ഥ ശ്രദ്ധയിൽപെടുത്തുന്നത്. തുടർന്ന് സഹകരണ ബാങ്കിൽ ജോലി ഉൾപ്പെടെയുള്ള സഹായങ്ങൾ കുടുംബത്തിന് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ഗുരുവായൂരിൽ നടന്ന വിവാഹ ശേഷം വ്യാഴാഴ്ചയായിരുന്നു 'പഞ്ചരത്‌നത്തിൽ' വിവാഹ സത്കാരചടങ്ങുകൾ നടന്നത്. മഹാനവമി ദിനത്തിലാണ് ലോക്ടൗണിനെത്തുടർന്ന് മാറ്റിവെച്ച പഞ്ചരത്‌നങ്ങളിൽ മൂന്ന് പേരുടെ വിവാഹം ഒരേദിവസം ഒരേ മുഹൂർത്തത്തിൽ നടന്നത്. പോത്തൻകോട് വഴയ്ക്കോട് 'പഞ്ചരത്‌ന'ത്തിൽ പരേതനായ പ്രേമകുമാറിെൻറയും രമാദേവിയുടെയും മക്കളാണ് പഞ്ചരത്‌നങ്ങൾ എന്ന പേരിൽ പ്രശസ്തരായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.