രതീഷ്
ചവറ: പൂർവ വൈരാഗ്യം കാരണം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിലായി. നീണ്ടകര പന്നയ്ക്കൽ തുരുത്തിൽ വടക്കേയറ്റത്ത് വീട്ടിൽ അമ്മാച്ചൻ രതീഷ് എന്ന രതീഷ്(42) ആണ് ചവറ പൊലീസിന്റെ പിടിയിലായത്. നീണ്ടകര, പന്നയ്ക്കൽ തുരുത്തിൽ, രാജേഷ് ഭവനിൽ രാജേഷിനെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. രതീഷും ഇയാളുടെ ഭാര്യാ സഹോദരനും തമ്മിൽ മുമ്പ് തർക്കം ഉണ്ടായപ്പോൾ രാജേഷ് അതിൽ ഇടപെട്ടു എന്നതാണ് വിരോധമുണ്ടാവാൻ കാരണം. ഈ വിരോധം നിമിത്തം ഞായറാഴ്ച നീണ്ടകര പന്നയ്ക്കൽ തുരുത്തിൽ വച്ച് പ്രതിയായ രതീഷ് രാജേഷിനെ മർദ്ദിക്കുകയായിരുന്നു.
ചവറ പൊലീസ് സ്റ്റേഷനിൽനിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രതീഷ്. ചവറ പൊലീസ് സ്റ്റേഷൻ ചാർജ് വഹിക്കുന്ന തെക്കുംഭാഗം ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അർജുൻജിത്ത്, എ.എസ്.ഐ പ്രമോദ്, സി.പി.ഒമാരായ അരുൺഘോഷ്, പ്രതീഷ്, സുധീഷ് എന്നിവരടങ്ങിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.