മൂന്നു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതി ഒളിവില്‍

പാറശ്ശാല: പാറശ്ശാലയില്‍ പോക്സോ കേസ് പ്രതി ഒളിവില്‍; ഉദിയന്‍കുളങ്ങര സ്വദേശി ഷിനുവിനെയാണ് പൊലീസ് തിരയുന്നത്. തിങ്കളാഴ്ച രാവിലെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ പാറശ്ശാല പൊലീസില്‍ പരാതിനല്‍കിയത്. പെണ്‍കുട്ടികള്‍ക്ക് എട്ട്,10,11 വയസ്സ് മാത്രമാണ് പ്രായം. പലതവണ പെണ്‍കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ ഷിനു ഒളിവിലാണ്.

ഷിനുവിനെതിരെ പാറശ്ശാല പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. ഒരു കുഞ്ഞിന്റെ പെരുമാറ്റത്തില്‍ മാറ്റം തോന്നിയ സ്‌കൂള്‍ അധ്യാപിക കൗണ്‍സലിങ് നടത്തിയതിലാണ് കുഞ്ഞിനെ പീഡിപ്പിച്ച വിവരം അറിഞ്ഞത്. തുടര്‍ന്ന് കുഞ്ഞിന്റെ രക്ഷാകര്‍ത്താക്കള്‍ പാറശ്ശാല പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഈ പരാതി നല്‍കിയത് അറിഞ്ഞാണ് മറ്റു കുഞ്ഞുങ്ങളുടെ രക്ഷാകര്‍ത്താക്കളും രംഗത്തെത്തിയത്. തുടര്‍ന്ന് അവരും പരാതി നല്‍കുകയായിരുന്നു.

Tags:    
News Summary - Accused absconding in case of molesting three girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.