തിരുവനന്തപുരം: 'മാധ്യമ'ത്തിെനാപ്പം പ്രായമുണ്ട് പള്ളിക്കൽ നുഹ്മാെൻറ പത്ര ഏജൻസിക്ക്. പത്രത്തിെൻറ വളർച്ചയുടെ ഒാരോദിനത്തിലും അടുത്തുനിന്ന ആദ്യകാല ഏജൻറുമാരിലൊരാൾ. രോഗങ്ങൾ അലട്ടുന്ന് നുഹ്മാന്‍ പത്രവിതരണത്തിന് കൂട്ടായി ഭാര്യ സലീനയുമുണ്ട്.
2014 മുതൽ പള്ളിക്കൽ കൊല്ലയിൽ മേഖലയിൽ രണ്ട് കിലോമീറ്ററോളം ഭാഗത്ത് കാൽനടയായി പത്രം എത്തിക്കുന്ന വിതരണക്കാരിയാണ് 47 കാരിയായ സലീന. രാവിലെ ആറിന് മുമ്പ് പത്രവുമായി പലവഴികൾ കറങ്ങി 80 വീടുകളിലെത്തിച്ച് മടങ്ങിയെത്തും. പിന്നാലെ, ബാക്കി വിതരണം പൂർത്തിയാക്കി നുഹ്മാനും. ഇൗ വീടുകളിൽനിന്ന് പണം വാങ്ങാൻ പോകുന്നതും സലീന തന്നെ. കോവിഡ് പലവിധ പ്രശ്നങ്ങൾ മുന്നിലെത്തിക്കുന്നുണ്ടെങ്കിലും ഏജൻസി വിട്ട് മറ്റൊന്നില്ല ഇവർക്ക്. പത്രത്തിെൻറ കലക്ഷൻ പിരിക്കുന്നതിലാണ് വലിയ പ്രശ്നം മുന്നിലുള്ളത്.
പൊലീസ് നിയന്ത്രണങ്ങളും വിതരണത്തിന് ആവശ്യത്തിന് ആളെ ലഭിക്കാത്ത പ്രശ്നവും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുൻകാലങ്ങളിലെ പല പ്രതിസന്ധികളുംപോലെ ഇൗ ഘട്ടവും കടന്നുപോയി നല്ല നാളെ പുലരുമെന്ന പ്രതീക്ഷയിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.