കഴക്കൂട്ടം: ആറ്റിപ്ര വില്ലേജ് ഒാഫിസിന് മുന്നിൽ സമരം ചെയ്ത ബി.ജെ.പി നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിലക്കുകൾ ലംഘിച്ച് സമരം നടത്തിയ 60ഓളം പേർക്കെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. കഴക്കൂട്ടം മൺവിളയിൽ കോടതി വിധിയെത്തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. ഒ. രാജഗോപാൽ എം.എൽ.എ, ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷ് തുടങ്ങി നേതാക്കളടക്കം കണ്ടാലറിയാവുന്ന അറുപതോളം പേർക്കെതിരെയാണ് കേസ്. സാമൂഹിക അകലം പാലിക്കാതെ നടത്തിയ പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ കേരള എപിഡെമിക് ആക്ട് പ്രകാരമാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.