ബയോടെക്നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന് സെന്‍റര്‍-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആർ.ജി.സി.ബി)യിലെ ഗവേഷണ സൗകര്യങ്ങള്‍ സന്ദര്‍ശിക്കുന്ന
മന്ത്രി കെ. മുരളീധരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇബോള വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ബ്രിക്-ആർ.ജി.സി.ബി) ഗവേഷണ സൗകര്യങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചതായി മന്ത്രി കെ. മുരളീധരന്‍. ആർ.ജി.സി.ബിയുടെ ആക്കുളം കാമ്പസ് സന്ദര്‍ശിച്ച മന്ത്രി സംസ്ഥാനത്തിന്‍റെ ആരോഗ്യ മേഖലയില്‍ സ്ഥാപനത്തിന് സുപ്രധാന പങ്കുള്ളതായി വ്യക്തമാക്കി.
‘ആരോഗ്യകരമായ കേരളം’ എന്ന സര്‍ക്കാരിന്‍റെ ലക്ഷ്യം കൈവരിക്കാന്‍ ആർ.ജി.സി.ബിയിലെ അത്യാധുനിക സൗകര്യങ്ങള്‍ ഏറെ സഹായകമാണ്. കോഴിക്കോട് നിന്നുള്ള സാമ്പിളുകള്‍ എത്തിച്ച ശേഷം 12 മണിക്കൂറിനുള്ളില്‍ തന്നെ ഇവിടെ എബോള പരിശോധന നടത്താന്‍ സാധിച്ചു. പൂനെയിലെ ലാബില്‍ നിന്നുള്ള അന്തിമ ഫലം വരുന്നതിന് നാല് മണിക്കൂര്‍ മുമ്പ് തന്നെ സാമ്പിള്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിക്കാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
കാന്‍സര്‍ ഗവേഷണത്തിന്‍റെ ഭാഗമായി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ഡയറക്ടര്‍ ഡോ. ബീന പിള്ള വ്യക്തമാക്കി. ആർ.ജി.സി.ബിയിലെ പകര്‍ച്ചവ്യാധി പരിശോധന സംവിധാനങ്ങളെ സംബന്ധിച്ച് ഗ്രേഡ് വണ്‍ വൈറോളജി എല്‍.എം.എം.ഡി മേധാവി ഡോ. ആര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.