തിരുവനന്തപുരം: കോർപറേഷൻ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ ശാസ്തമംഗലം സ്ഥാനാർഥിയും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷയുമായ ആർ. ശ്രീലേഖയുടെ പേരിനൊപ്പം ഐ.പി.എസ് ചേർക്കരുതെന്ന് വിലക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. പ്രചാരണ ബോർഡുകളിലെ ശ്രീലേഖ ഐ.പി.എസ് തിരുത്താനും നിർദേശം നൽകി. ശാസ്തമംഗലത്തെ ആം ആദ്മി പാർട്ടി സ്ഥാനാർഥി ടി.എസ്. രശ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സർവീസിൽനിന്ന് വിരമിച്ച ശേഷവും പേരിനൊപ്പം ഐ.പി.എസ് പദവി ഉപയോഗിച്ചുവെന്നും ഇത് നിയമവിരുദ്ധമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. നിർദേശത്തിനു പിന്നാലെ പ്രചാരണ പോസ്റ്ററുകളിൽ നിന്ന് ഐ.പി.എസ് കമിഷൻ തന്നെ മായ്ച്ചതോടെ ബാക്കിയുള്ള പോസ്റ്ററുകളിൽ ബി.ജെ.പി പ്രവർത്തകർ ഐ.പി.എസ് എന്നെഴുതിയത് മറയ്ക്കുകയോ റിട്ട. എന്ന് എഴുതി ചേർക്കുകയോ ചെയ്തു.
സിവിൽ സർവീസിൽ നിന്ന് വിരമിച്ചയാൾ പേരിനൊപ്പം ഐ.എ.എസ്, ഐ.പി.എസ്, മറ്റു പദവികൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. അവരെ റിട്ട. ഐ.എ.എസ് എന്നോ റിട്ട. ഐ.പി.എസ് എന്നോ അഭിസംബോധന ചെയ്യാമെങ്കിലും അത്തരത്തിൽ എഴുതാൻ പാടില്ലെന്നാണ്. പേരിനൊപ്പം ഐ.പി.എസ് ഇല്ലെങ്കിലും എല്ലാവര്ക്കും തന്നെ അറിയാമെന്നാണ് ആർ. ശ്രീലേഖയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.