വിജയൻ

മദ്യപിച്ചെത്തി അമ്മയെയും സഹോദരനെയും വെട്ടിയയാൾ പിടിയിൽ


ആറ്റിങ്ങൽ: മാതാവിനെയും സഹോദരനെയും മാതൃസഹോദരിയെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിയിൽ. വക്കം വടക്കേവിള പാട്ട് വിളാകം ശ്രീ വിനായകത്തിൽ വിജയനെയാണ് (41) പൊലീസ് പിടികൂടിയത്.

കഴിഞ്ഞദിവസം രാത്രി രണ്ടോടെയായിരുന്നു സംഭവം. മുമ്പ് പെറ്റീഷൻ അന്വേഷിച്ചുപോയ എസ്.ഐയെയും പൊലീസുകാരനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രതിയാണ്. മദ്യപിച്ച് മണ്ണാത്തിമൂലയിലെ ബന്ധുവീട്ടിൽ എത്തിയ വിജയൻ അവിടെയുണ്ടായിരുന്ന സഹോദരനെയും അമ്മയെയും മാതൃസഹോദരിയെയും വെട്ടുകയായിരുന്നു. കൂടുതൽ പരിക്കേറ്റത് പ്രതിയുടെ മാതൃസഹോദരി സുശീലക്കാണ്. കൃത്യത്തിന് ഉപയോഗിച്ച വടിവാളും പ്രതി ഉപയോഗിച്ചിരുന്ന ഓട്ടോയും പൊലീസ് കണ്ടെത്തി. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

എസ്.എച്ച്.ഒ അജേഷ് വി, എസ്.ഐ ദീപു എസ്, കെ.എ. നസറുദ്ദീൻ, മാഹിൻ, എ.എസ്.ഐ ശ്രീകുമാർ, ജ്യോതിഷ്, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




Tags:    
News Summary - Man arrested for hacking mother and brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.