നേമം: സ്കൂൾ അധ്യാപികയുടെ മാല കവർന്ന പ്രതി ആറുവർഷത്തിനുശേഷം പൊലീസ് പിടിയിലായി. കാഞ്ഞിരംകുളം പുളിയടിച്ചാൻവിള സിദ്ധാർഥ് ഭവനിൽ അഖിൽ എന്ന അഖിൽ ബേബി (27) ആണ് പിടിയിലായത്. 2015 ജൂണിലാണ് സംഭവം. പള്ളിച്ചൽ ഭാഗത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന വെങ്ങാനൂർ സ്വദേശിനി റാണിയുടെ നാല് പവൻ സ്വർണമാലയാണ് കവർന്നത്.
പ്രതി വിദേശത്തേക്ക് കടന്നതിനാൽ അന്വേഷണം നീളുകയായിരുന്നു. ഇതിനിടെ ഇയാൾ തിരികെയെത്തി കോവളം ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിച്ചു.
തുടർന്ന്, പൊലീസ് പരിശോധന നടത്തുകയും പിടികൂടുകയുമായിരുന്നു. കാഞ്ഞിരംകുളത്തെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പ്രതി പണയം വെച്ചിരുന്ന മോഷണ മുതൽ കണ്ടെടുത്തു. നരുവാമൂട് സി.ഐ നോബിൾ മാനുവൽ, എസ്.സി.പി.ഒ പ്രദീപ് കുമാർ, സി.പി. ഷിജുലാൽ എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.