തിരുവനന്തപുരം: മയക്കുമരുന്ന് വിൽപന നടത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 50000 രൂപ പിഴയും. വഞ്ചിയൂർ ഋഷിമംഗലം വാർഡിൽ കാർത്തിക്കിനെയാണ് (39) ശിക്ഷിച്ചത്. 2013 ആഗസ്റ്റ് എട്ടിനാണ് സംഭവം. ജനറൽ ആശുപത്രി റോഡിലെ ചാപ്പലിന് സമീപത്തുനിന്ന് എക്‌സൈസ് സംഘം പ്രതിയെ പിടികൂടുമ്പോൾ ബുപ്രേനോമോർഫിൻ ഇനത്തിൽപെട്ട മയക്കുമരുന്ന് ആമ്പ്യൂളുകളും 20 സിറിഞ്ചുകളും ഇയാളുടെ കൈവശമുണ്ടായിരുന്നു. തിരുവനന്തപുരം രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി എ.എസ്. മല്ലികയുടേതാണ് ഉത്തരവ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രിയൻ, ഡി.ജി. റെക്‌സ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.