* പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് ജി.ആര്‍. അനില്‍ നെടുമങ്ങാട്: കരകുളം പഞ്ചായത്തില്‍ നെടുമണ്‍ വാര്‍ഡിലെ മാഞ്ഞാകോട് കുളം നവീകരിക്കുന്നതിന് 1.43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. 50 സെന്റില്‍ വ്യാപിച്ചുകിടക്കുന്ന കുളത്തില്‍നിന്നുമാണ് മുമ്പ് കൃഷിക്കും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വെള്ളം എടുത്തിരുന്നത്. നിലവില്‍ കുളത്തിന് സംരക്ഷണഭിത്തിയോ കൈവരികളോ ഇല്ലാത്തത് പ്രദേശത്ത് അപകടാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. കുളത്തിന്റെ ഒരു വശത്തുകൂടിയാണ് മരുതൂര്‍ റോഡ് കടന്നുപോകുന്നത്. പഞ്ചായത്തധികൃതരുടെയും മരുതൂര്‍ ഈശ്വരന്‍ തമ്പി നഗര്‍ െറസിഡന്‍സ് അസോസിയേഷെന്റയും അഭ്യർഥനപ്രകാരം ജി.ആര്‍. അനില്‍ ജലസേചന മന്ത്രി റോഷി അഗസ്റ്റിനുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ജലസേചന മന്ത്രിയുടെ നിർദേശപ്രകാരം നെടുമങ്ങാട് മൈനര്‍ ഇറിഗേഷന്‍ സെക്ഷന്‍ ഓഫിസ് മുഖാന്തരം എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചതും പദ്ധതി നിര്‍വഹണത്തിനായി 1.43 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാകുകയും ചെയ്തത്. പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് ജി.ആര്‍. അനില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.